Friday, May 9, 2014

നിലവറയിലെ മഴ

എങ്കിലും എന്‍റെ പത്മനാഭോ ! -
എന്തു പുണ്യം ഞങ്ങള്‍ ചെയ്തു വിഭോ ?

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍-
വറ്റിവരണ്ടുപോയോരാ ജലപ്രതീക്ഷകള്‍.

കാലവര്‍ഷം കനിയുകയില്ലെന്ന്-
കാലേകൂട്ടി പ്രവചിച്ചു വെച്ചു ചിലര്‍

മാരിയും വ്യാധിയും വിതറുമെന്ന്-
ഭീതി നിറച്ചു ചിലര്‍ നേട്ടം കൊയ്യാന്‍.

ഒരിറ്റു നീരിനായ്‌ നാടലഞ്ഞു-
കാല്‍ തളര്‍ന്നു ഞങ്ങള്‍ കുഴഞ്ഞു വീണു.

വറ്റിയ കിണറിലെ അവസാന ഉറവയില്‍
മണ്ണിന്‍ മണമുള്ളോരമൃതം നുകര്‍ന്നു.

നിദ്രകള്‍ വെടിഞ്ഞ് ഞങ്ങള്‍ കാത്തിരുന്നു-
പൈപ്പിന്‍ ചുവട്ടില്‍ ആ പ്രാര്‍ത്ഥനയോടെ.

കാടിറങ്ങിയ വന്യമൃഗങ്ങള്‍തന്‍ ദാഹം-
രോഷമായ് മാറുന്ന കാണാകാഴ്ചകള്‍.

അതികഠിനമാം ചൂട് താങ്ങാനാകാതെ -
ചിറകൊടിഞ്ഞു വീഴുന്ന പക്ഷികള്‍.

എങ്കിലും എന്‍റെ പത്മനാഭോ-
എന്തു പുണ്യം ഞങ്ങള്‍ ചെയ്തു വിഭോ ?

നീണ്ട വേനലിന്‍ തുടക്കത്തില്‍ തന്നെ-
നീരിന്‍റെ വര്‍ഷമായ് അങ്ങ് പെയ്തിറങ്ങി.

അങ്ങയുടെ തിരുനടയില്‍ നിന്നു തന്നെ-
ആ കാരുണ്യ വര്‍ഷം ഞങ്ങള്‍ കണ്ടുണര്‍ന്നു.

നിലവറക്കുള്ളില്‍ അങ്ങ് ഒളിപ്പിച്ച രഹസ്യത്തെ-
അറിയാന്‍ തുനിഞ്ഞതോ ഞങ്ങള്‍ ചെയ്ത പുണ്യം.

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...